Sunday, June 8, 2014

ആറന്മുളയിലെ മഴത്തുള്ളികൾ

മോഹങ്ങളോരോന്നായ് മാറോടു ചേർത്ത് ഞാൻ
പെയ്തിറങ്ങി കുഞ്ഞു നീർ മണി ത്തുള്ളിയായ് 
പാവാടത്തുമ്പിലെ സ്വപ്‌നങ്ങൾ മൂകമായ് 
പ്രാണനാഥൻ തന്നിൽ   അലിയിച്ചു വിങ്ങുവാൻ 
കന്നു കലപ്പയാൽ കീറിയ   പുഞ്ചിരി
മാരിവിൽ സഖിമാരെ പുളകിത യാക്കവേ 
നാണിച്ചു  ഞാനിന്നീ  പുലരിതൻ തണലിലും 
പൊള്ളുന്ന ഉള്ളമൊരു  ഒരു മിന്നലാകുമ്പോഴും
എന്നിലെ എന്നെക്കാൾ പഴകിയ ഓർമ്മകൾ 
പരിഭവ താക്കോലിൽ പൂട്ടിയ മൌനങ്ങൾ 
നാറുന്ന റണ്‍വേ യിൽ  തൂവാനം സാക്ഷിയായ് 
തേങ്ങുന്ന തുള്ളിയായ് പൊട്ടിച്ചിതറവെ 
ചെറു മഞ്ഞു തുള്ളിയാം ഈ കൊച്ചു ജലകണം 
 ചെളിവെള്ളമായി പതഞ്ഞോരീ  പമ്പയിൽ 
നദിയുടെ മാറിൽ ഞാൻ മൌനമായ് കേഴവേ 
നിറ മിഴിത്തുള്ളി ഈ കരയെ വിഴുങ്ങവേ 
ചെറു പുഞ്ചിരിയോടെന്നെ മാറോടു ചെർത്തൊരീ
 തിരയില്ലാ "ജന"സാഗരം എന്നുമേ ശാന്തം .. സ്വാർത്ഥം 

                                                                 

No comments:

Post a Comment