Wednesday, November 23, 2011

ഡിസംബറിലെ ഓണസ്മൃതി


തുമ്പക്കുടത്തിന്റെ മാറിലെ പനിനീരിന്‍ തുമ്പിലായ്‌ വിരിയുന്നു
ഓണ ഭംഗി
പാല മരത്തിന്റെ പൂവിതള്‍ തേന്‍ ഉണ്ണും പൂവാലി മൊഴിയുന്നു
ഓണപ്പാട്ട്
തൊടിയിലും പുലര്‍വേള തളിര്‍ നുള്ളും പാടത്തെ കിളികളും തുടരുന്നു
ഓണത്തല്ല്
ചിതറുന്ന ഹിമകണം ഉതിരുന്ന മാനത്ത് കതിരവന്‍ ഏന്തുന്നു
ഓണവില്ല്
പകലന്തിയോളം പറന്നു പൂ തേടിയ കരിവണ്ടൊരുക്കിയോ
ഓണക്കളം
പോന്മഞ്ഞള്‍ പൂശിയും തെളി മഞ്ഞില്‍ മുങ്ങിയും വിറവാര്‍ന്നു തുള്ളിയോ
ഓണത്തുമ്പി
കനിവുള്ള മേഘവും അലിവുള്ള ഭൂമിയും ഇഴചെര്‍ന്നോരുക്കുന്നു
ഓണസദ്യ
പഴകിയ മിഴിമുനയോരത്തായ് എന്‍ മനം നിറവാര്‍ന്നോഴുക്കുന്നു
ഓണസ്മൃതി

കുറിപ്പ് :
ഓണത്തിനു നമ്മള്‍ മനുഷ്യര്‍ ഒരു പങ്കാളി മാത്രം . നമ്മള്‍ ഇല്ലെങ്കിലും ഓണം ഉണ്ട് . അടുത്ത ഓണം "പ്രകൃതി" ക്കൊപ്പം .