Saturday, January 7, 2012

ഗ്രഹണം - ഒരു കാത്തിരിപ്പ്


പ്രിയപ്പെട്ടവേരെ ..
തിരുവാതിര നാളില്‍ ഒരു കവിത എഴുതണം എന്ന് ആലോചിച്ചു തുടങ്ങിയതാണ്‌ . ആതിര പശ്ചാത്തലത്തില്‍ ഒരു വ്യതസ്തമായ ഒരു പ്രേമം ആയിരുന്നു മനസ്സില്‍ .
സുന്ദരിയായ ആതിര നിലാവിനെ സൂര്യന്‍ മോഹിചാലോ എന്ന ചിന്ത എങ്ങു നിന്നോ കയറി വന്നു . പിറകെ കുറെ ബിംബങ്ങളും ..

ലോകത്തെ ഏറ്റവും കഠിനമായ അവസ്ഥ എന്നത് " സ്വന്തം കാമുകി മറ്റൊരുവനെ കാമിക്കുന്നതും അത് താന്‍ കണ്ടു നില്‍ക്കുന്നതും ആണ് " എന്ന് ആരോ പറഞ്ഞിട്ടുണ്ട്.. സത്യത്തില്‍ സൂര്യനും അത് തന്നെ അല്ലെ ചെയ്യുന്നത് ?

സൂര്യന്‍ പരവശനായി എത്ര പിറകെ അലഞ്ഞാലും .. നിലാവിന് രാത്രിയോട്‌ തന്നെ ആണ് പ്രേമം . അവസാനം സൂര്യന്‍ ലോകത്തിനു വേണ്ടി തന്റെ പ്രേമം ഉപേക്ഷിക്കുന്നു എന്തെന്നാല്‍ സൂര്യനും ചന്ദ്രനും കൂടെ ചേര്‍ന്നാല്‍ ലോകത്തിന് നിലാവില്ലല്ലോ . ഈ ചിന്ത ആണ് കവിതയ്ക്ക് ആധാരം..

സ്വന്തം
ശ്രീഹരി

ഗ്രഹണം - ഒരു കാത്തിരിപ്പ്

ആതിര നാളില്‍ ഒരു ഓര്‍മ തന്‍ ഊഞ്ഞാലില്‍ പാതിരാ പൂ ചൂടി നീ നില്‍ക്കെ
പഴയൊരു മിഴിയില്‍ ബാല്യത്തിന്‍ ഓര്‍മ്മകള്‍ പുലരിയായ് ഒളി വീശി വീണലിഞ്ഞു .
എന്‍റെ പ്രിയ സഖി നീ വീണ്ടും പുഞ്ചിരിച്ചു

ആതിര നാളില്‍ ..

വീണ്ടുമോരെകാന്ത ചക്രവാളത്തില്‍ നീ രാവിന്‍ മരച്ചോട്ടില്‍ കാത്തു നില്‍കെ ..
തീഷ്ണമാം മധ്യാഹ്ന കാമമടക്കി ഞാന്‍ കാന്തനായ് ചാരെ അണഞ്ഞ നേരം
നാണത്തിന്‍ നൂറ്റെട്ട് താംബൂലമേകി നീ താരക പൊന്‍കുടം വാരി വീശി
ഓടി ഒളിഞ്ഞു നീ രജനീ തടാകത്തില്‍ മേഘത്താല്‍ മാറ്‌ മറച്ചു നിന്നു ..രാവിന്‍റെ കാന്തി നുകര്‍ന്ന് നിന്നു

ആതിര നാളില്‍ ..

തേടുമെന്‍ മിഴിയിലും നീറുമെന്‍ കരളിലും ഒളിമിന്നല്‍ ശരം എയ്തു നീ നിറച്ചു
ആയിരം വിണ്മീനിന്‍ ചേലെഴും ചിരിയോടെ ചന്ദനക്കട്ടിലില്‍ നീ ശയിച്ചു
ചെറിയൊരു ഗ്രഹണ തുടിപ്പില്‍ നീ പിന്നെയും തിരു താലി ചാര്‍ത്തി വരുന്നൊരു വേളയില്‍
തിര തല്ലുമൊരു മോഹ കുസുമത്തിന്‍ മാല്യമെന്‍ ഒളി കൈയ്യാല്‍ ചാര്‍ത്തിച്ചിടാം പ്രിയ ചന്ദ്ര ബിംബമേ

ആതിര നാളില്‍ ..

ഖര താപ മിഴികളില്‍ ഉരുകിയ കന്മദം മഴയായും പനിയായും പെയ്തൊഴിഞ്ഞു
അതിലെന്‍റെ നിദ്ര തന്‍ ഒളി ചിന്നി ഞാന്‍ എന്റെ മാരിവില്‍ സ്വപ്‌നങ്ങള്‍ എയ്ത് കോര്‍ത്തു
നേര്‍ത് പോം മേയ്യിലെന്‍ നോട്ടം പതിയാതെ പാത്തങ്ങു പോയി അമാവാസി ആവാതെ
പോവുക മല്‍ സഖി .. ഓടി ഒളിക്കൊലാ ..പൂര്‍ണയായ് പാരിനെ പുല്‍കുക നീ
എന്‍ പാഴ് വാക്ക് കേള്‍കാതെ ചെല്ലുക നീ

ആതിര നാളില്‍ ..